Uncategorized

മെസ്സി ദ ബെസ്റ്റ്’ ; ഫിഫയുടെ മികച്ച താരമായി അര്‍ജന്റീന നായകന്‍

“Manju”

പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ പിന്തള്ളിയാണ് മെസ്സി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഴ് തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയ 35കാരന്‍ രണ്ടാം തവണയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. മെസ്സിക്ക് 52 പോയന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ എംബാപ്പെ 44, മൂന്നാമതെത്തിയ കരിം ബെന്‍സേമ 34 എന്നിങ്ങനെയാണ് പോയന്റ് നേടിയത്.

ഖത്തര്‍ ലോകകപ്പില്‍ ഫൈനലിലെ ഇരട്ട ഗോളുകള്‍ ഉള്‍പ്പെടെ ഏഴു ഗോളുകള്‍ നേടിയ മെസ്സി മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയെ കിരീട വിജയത്തിലെത്തിക്കുന്നതില്‍ മെസ്സിയുടെ മികവ് നിര്‍ണായകമായിരുന്നു. ഫ്രഞ്ച് ഫുട്ബാള്‍ ലീഗില്‍ പി.എസ്.ജിയെ ജേതാക്കളാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്കലോണിയാണ്. പെപ് ഗാര്‍ഡിയോള, കാര്‍ലോ ആന്‍സലോട്ടി എന്നിവരെയാണ് മറികടന്നത്. മികച്ച പുരുഷ ഗോള്‍കീപ്പറായി അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനസും തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൊയുടെ യാസിന്‍ ബോനു, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ എന്നിവരാണ് അര്‍ജന്റീനക്കാരന് പിന്നിലായത്. ഫിഫ ഫാന്‍ അവാര്‍ഡ് അര്‍ജന്റീന ആരാധകരും സ്വന്തമാക്കി.

ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടേയാസ് ആണ് മികച്ച വനിതാ താരം. ബേത്ത് മീഡ്, അലക്സ് മോര്‍ഗന്‍ എന്നിവരെ പിന്നിലാക്കിയാണ് തുടര്‍ച്ചയായ രണ്ടാം തവണ ഇവര്‍ ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്.

Related Articles

Check Also
Close
Back to top button