KeralaLatest

നവപൂജിതം ആഘോഷങ്ങൾക്ക് മിഴിവേകി ഭരതനാട്യവുമായി ജപ്പാനില്‍ നിന്നും കനാമേ ടോമിയാസു

“Manju”

പോത്തന്‍കോട് : നവപൂജിതം ആഘോഷത്തിന് ഭരതനാട്യചുവടുകളുമായി ജപ്പാനില്‍ നിന്നും കനാമേ ടോമിയാസു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിലാണ് ദീപപ്രദക്ഷിണ സമര്‍പ്പണത്തിനു ശേഷം രാത്രി 9 മണിക്ക് കനാമേയുടെ ഭരതനാട്യം നടന്നത്. നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയ മുന്‍ രാഷ്ട്രപതിയെ സ്വീകരിച്ചപ്പോഴും, ഉദ്ഘാടന വേദിയിലും കനേമി ചുവട് വെച്ചത്  ഉദ്ഘാടനസമ്മേളന വേദിയിലെ വൈവിദ്ധ്യമായി. ഡൽഹിയിൽ വെച്ച് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കനാമേ അറിയുന്നത്. ഗുരുവിന്റെ മണ്ണിൽ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തിൽ നിറവേറിയത്

ഭാരതീയ സംസ്കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാൻ പ്രേരിപ്പിച്ചത്. തായ്‌‌ലൻഡിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളർന്നതും ന്യൂഡൽഹിയിലാണ്. 2018 മാർച്ച് വരെ ന്യൂഡൽഹി ജാപ്പനീസ് സ്കൂളിൽ പഠിച്ചു. നാലു വയസ്സുളളപ്പോൾ മുതൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡൽഹിയിലെ ഗണേശ നാട്യാലയ എന്ന പെർഫോമിംഗ് ആർട്‌സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു. ഇന്ത്യയുടെയും ജപ്പാന്റെയും സംസ്കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ എംബസികളുമായി ചേർന്ന പ്രവർത്തിക്കുന്നതിലും കനാമേ സജീവമാണ്. ജനനി കൃപ ജ്ഞാന തപസ്വിനി, ജനനി രേണുരൂപ ജ്ഞാന തപസ്വിനി എന്നിവർ ചേർന്ന് കനാമേയെ ആദരിച്ചു. രാത്രി 9 മുതൽ വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Related Articles

Back to top button