തിരുവനന്തപുരം; ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നഷ്ടമായി. 50 വർഷത്തോളം പ്രവർത്തന പരിചയമുള്ള മെഡിക്കൽ കോളജിനാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം നഷ്ടമായത്. ഡോക്ടർമാരുടെയും സീനിയർ റസിഡന്റുമാരുടെയും കുറവാണ് അംഗീകാരം നഷ്ടമാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷൻ നടത്തിയ പരിശോധനയിൽ കാര്യമായ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയിതെന്നാണു വിവരം. ആലപ്പുഴ മെഡിക്കൽ കോളജിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, പരിയാരം മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്ടമായി.