ശാന്തിഗിരിയില്‍ സന്ന്യാസദീക്ഷ നാളെ
22 ബ്രഹ്മചാരിണിമാര്‍ നാളെ സന്ന്യാസത്തിലേക്ക്... പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയറിയിച്ചു
പോത്തന്‍കോട് (തിരുവനന്തപുരം): മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികദിനമായ നാളെ (ഒക്ടോബര്‍ 24 ചൊവ്വാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ കൂടി സന്ന്യാസം സ്വീകരിക്കും. പുതിയതായി സന്ന്യാസം സ്വീകരിക്കുന്ന 22 പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയറിയിച്ചു. ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
രാവിലെ 9 മണിക്ക് സഹകരണമന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ബ്രഹ്മചാരിണികളായ ഡോ. റോസി നന്ദി, ശാലിനി പ്രുതി, ഗുരുചന്ദ്രിക.വി, വന്ദിത സിദ്ധാര്‍ത്ഥന്‍, വന്ദിത ബാബു, ഡോ.നീതു.പി.സി, വത്സല.കെ.വി, ജയപ്രിയ.പി.വി, ലിംഷ.കെ, സുകൃത.എ, പ്രസന്ന. വി, കൃഷ്ണപ്രിയ.എ.എസ്, കരുണ.എസ്.എസ്, ആനന്ദവല്ലി.ബി.എം, സ്വയം പ്രഭ. ബി.എസ്, കരുണ.പി.കെ, മംഗളവല്ലി.സി.ബി, പ്രിയംവദ. ആര്‍.എസ്, ഷൈബി.എ.എന്‍, സജിത.പി.എസ്, അനിത.എസ്, രജനി. ആര്‍.എസ് എന്നിവര്‍ക്ക് ദീക്ഷ നൽകും. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
രാവിലെ 6മണിയുടെ ആരാധനയോടെ പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി. 9 മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകള്‍. ഉച്ചയ്ക്ക് 12.30 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സന്ന്യാസദീക്ഷ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വിശിഷ്ടാതിഥിയാകും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ദീക്ഷാനാമം വിളംബരം ചെയ്യും. ആശ്രമം വൈസ് പ്രസിഡന്റ്, സ്വാമി നിര്‍മ്മോഹാത്മ ജ്ഞാതപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്സ് ചര്‍ച്ച് ആക്സിലറി ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനസ് എപ്പിസ്കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ മഹനീയ സാന്നിധ്യമാകും. എം.പി മാരായ അടൂര്‍ പ്രകാശ്, എ.എ.റഹീം എം.എല്‍.എ മാരായ ഡി.കെ. മുരളി, എം. വിന്‍സെന്റ്, കടകംപളളി സുരേന്ദ്രന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും.
മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ അനിതാകുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എസ്, സി പി ഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണന്‍, നാലാഞ്ചിറ ബഥനി ആശ്രമം ഫാ.എല്‍ദോ ബേബി ഒ.ഐ.സി., തിരുവനന്തപുരം ചിന്മയ മിഷന്‍ സ്വാമി അഭയാനന്ദ, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചെയര്‍മാന്‍ എം. എസ്. ഫൈസല്‍ഖാന്‍, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, എ.എ. റഷീദ് ചെയര്‍മാന്‍ സംസ്ഥാന മൈനോരിറ്റി കമ്മീഷന്‍, സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ കമ്മീഷണര്‍ പഞ്ചാപകേശന്‍, എന്‍. , മുന്‍ എം.പി പീതാംമ്പരക്കുറുപ്പ്, കേരള മഹിളാ സംഘം സെക്രട്ടറി മുന്‍ എം.എല്‍.എ മാരായ ഇ.എസ്. ബിജിമോള്‍, കെ.എസ്. ശബരീനാഥന്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കരമന ജയന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, മുസ്ലീം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ പ്രൊ. തോന്നക്കല്‍ ജമാല്‍, കൊല്ലം മുന്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ, ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ, കൊല്ലം ജില്ല മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ അഡ്വ.നൗഷാദ് യൂനുസ്, ഓര്‍ത്തഡോക്സ് സഭ ഫാ.സാമുവല്‍ കറുകയില്‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ ഫാ.എബ്രഹാം തോമസ്, ശാരദാ കോളേജ് ഓഫ് നഴ്സിംഗ് കോര്‍ഡിനേറ്റര്‍ ശ്രീകുമാരി അമ്മ, ബി ജെ പി സ്റ്റേറ്റ് സെക്രട്ടറി അഡ്വ. ജെ ആര്‍ പത്മകുമാര്‍, ഉള്ളൂര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ.ലൂക്കോസ് റ്റി.പണിക്കര്‍, നെയ്യാര്‍ ഡാം ശിവാനന്ദാശ്രമത്തിലെ ബ്രഹ്മചാരി ജയറാം ശിവറാം, സെന്റ് തോമസ് ചാപ്ലൈന്‍ റവ.മാത്യു കെ. ജോണ്‍, കരുണാലയം മദർ സുപ്പീരിയർ സിസ്റ്റർ മെറിൻ, തിരുവനന്തപുരം സി.എസ്.ഐ. സൗത്ത് കേരള ഡയോസ് സെക്രട്ടറി ഇആര്‍. റ്റി.റ്റി.പ്രവീണ്‍, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, തിരുവനന്തപുരം ജില്ല, ബി.ജെ.പി സെക്രട്ടറി എം.ബാലമുരളി, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചെയര്‍പേഴ്സണ്‍, അഡ്വ. ഷാനിഫ ബീഗം, എസ്.എന്‍.ഡി.പി സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, നെയ്യാറ്റിന്‍കര യുവമോര്‍ച്ച വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, കെ.പി.സി.സി. മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ഷിഹാബുദ്ദീന്‍ കാരിയത്ത്, ഹിന്ദു ഐക്യവേദി സ്റ്റേറ്റ് സെക്രട്ടറി കെ പ്രഭാകരൻ, മഹിള കോണ്‍ഗ്രസ്‍ സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ദീപ അനില്‍, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ.വീണ എസ്. നായര്‍, സാമൂഹ്യ പ്രവര്‍ത്തക ഡോ.മറിയ ഉമ്മന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാര്‍, ആര്‍ജെഡി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ആര്‍. സഹീറത്ത് ബീവി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ ദാസ് എസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ണ്ണ ലതീഷ്, സി.പി. ഐ. വെഞ്ഞാറമ്മൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, ഫോര്‍മര്‍ സ്പെഷ്യല്‍ സെക്രട്ടറി (ലൊ) ഗവ. ഓഫ് കേരള അഡ്വ.ഷീല ആര്‍ ചന്ദ്രന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ചിത്രലേഖ എസ്, ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരവിന്ദ് പി, കോലിയക്കോട് മോഹനൻ, മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി മെമ്പര്‍ എ.എം. റാഫി, കോണ്‍ഗ്രസ്, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പര്‍ കെ.കിരണ്‍ദാസ്, സി.പി.ഐ. നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പര്‍ എം.എ. ഷുക്കൂര്‍, ബി.ജെ.പി. പോത്തന്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. വിജയകുമാര്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷോഫി കെ, പൂലന്തറ റ്റി മണികണ്ഠന്‍ നായര്‍, ശാന്തിഗിരി മാതൃമണ്ഡലം കണ്‍വീനര്‍ വിനീത റ്റി. വി, ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക അംബിളി ശ്രീരാഗ്, ശാന്തിഗിരി ഗുരുമഹിമ കോര്‍ഡിനേറ്റര്‍ പ്രതിഭ എസ്.എസ്., ശാന്തിഗിരി ഗുരുമഹിമ കോര്‍ഡിനേറ്റര്‍ വന്ദിത ലാല്‍, എന്നിവര്‍ പങ്കെടുക്കും. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (കമ്മ്യൂണിക്കേഷൻസ്) സബീർ തിരുമല കൃതജ്ഞത രേഖപ്പെടുത്തും.
വൈകിട്ട് 6 മണിയ്ക്ക് നടക്കുന്ന സന്ന്യാസി സംഘത്തിന്റെയും ബ്രഹ്മചാരി സംഘത്തിന്റെയും ദീപപ്രദക്ഷിണത്തോടു കൂടി ഈ വര്‍ഷത്തെ സന്ന്യാസദീക്ഷ വാര്‍ഷികത്തിന് സമാപനമാകും.