കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്. ടൂർണമെന്റില്‍ പരിക്കുമായി കളിച്ച താരം, വേദന മറികടക്കാൻ മത്സരത്തിന് തൊട്ടുമുൻപ് കുത്തിവയ്പ്പുകള്‍ എടുത്തിരുന്നു. ഫൈനലില്‍ ഇന്ത്യക്ക് കാലിടറിയെങ്കിലും 24 വിക്കറ്റുമായി ടൂർണമെന്റിലെ മികച്ച വിക്കറ്റുവേട്ടക്കാരനായിരുന്നു ഷമി. പരിക്കില്‍ നിന്ന് മുക്തനാകാൻ കുറച്ചധികം സമയം എട്ടുത്തേക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്ബരയില്‍ നിന്നും അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20യിലും താരത്തിന് കളിക്കാനായിരുന്നില്ല.
ഐപിഎല്ലും ചിലപ്പോള്‍ ടി20 ലോകകപ്പും താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. പരിക്കിന്റെ കാര്യം വിലയിരുത്താൻ താരം ലണ്ടനിലെത്തി കുത്തിവയ്പ്പുകള്‍ എടുത്തിരുന്നെങ്കിലും മാറ്റമൊന്നുമുണ്ടായിരുനിനില്ല. പിന്നാലെയാണ് ശസ്ത്രക്രിയക്ക് താരം വിധേയനാവുന്നത്. ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമി കഴിഞ്ഞ സീസണില്‍ പർപ്പിള്‍ ക്യാപ് ഉടമയുമായിരുന്നു.