തൃശൂര്‍: കര്‍ണാടകത്തില്‍ ബി ജെ പി ഭരണം പിടിക്കാന്‍ താഴെത്തലത്തില്‍ നടത്തിയ പ്രവര്‍ത്തനം കേരളത്തിലും പയറ്റി അട്ടിമറി വിജയം ലക്ഷ്യമിട്ട് കര്‍ണാടക നേതാക്കള്‍ രംഗത്ത്. ആദ്യമായാണ് ഇത്രയധികം നേതാക്കളെ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കാന്‍ ഇറക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി അധികാരം പിടിച്ചെടുത്ത കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളിലൂടെ ബൂത്ത്തല പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയ്ക്ക് പുറമേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി മറ്റൊരു ടീമിനെയും കളത്തിലിറക്കിയിട്ടുണ്ട്. ബി.ജെ.പി അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് കര്‍ണാടക സ്വദേശിയാണ്. കര്‍ണാടകക്കാരനായ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്, സുനില്‍ കുമാര്‍ എം.എല്‍.എ എന്നിവര്‍ക്ക് പുറമേ കോയമ്ബത്തൂര്‍ മുന്‍ എം.പി സി.പി രാധാകൃഷ്ണനും രംഗത്തുണ്ട്.എല്ലാ നേതാക്കളും ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. കോര്‍ കമ്മിറ്റി യോഗങ്ങള്‍, മേഖലാ യോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ, മണ്ഡലം തലത്തിലുള്ള യാത്രകളും ഉള്‍പ്പെടുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതിന് ലക്ഷ്യമിടുന്നത്.
Related Articles
ചൂട് ക്രമാതീതമായി ഉയരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
March 5, 2021 9:31 AM
അന്താരാഷ്ട്ര സ്വർണ്ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം തെളിഞ്ഞു: കെ.സുരേന്ദ്രൻ
October 7, 2020 7:52 PM
Check Also
Close
-
ഇ-പാസിന് വന്‍ തിരക്ക്May 9, 2021 11:38 AM