മെഡിക്കൽ ഉപകരണങ്ങൾ കരിഞ്ചന്തയിൽ : നേതാവ് അറസ്റ്റിൽ
ഇൻഡോർ : ഓക്സിജൻ ഫ്ലോ മീറ്ററുകളടക്കം കൊറോണ മെഡിക്കൽ ഉപകരണങ്ങൾ കരിഞ്ചന്തയിൽ വിറ്റ കോൺഗ്രസ് നേതാവ് അറസ്റ്റിൽ . ഇൻഡോറിലെ കോൺഗ്രസ് നേതാവ് യതീന്ദ്ര വെർമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
രാജേന്ദ്ര നഗർ ട്രാഫിക് ഇൻസ്പെക്ടർ അമൃത സോളങ്കി കൊറോണ രോഗിയ്ക്കായി ഉപകരണം വാങ്ങാനെത്തിയ രീതിയിൽ വേഷമിട്ടെത്തിയാണ് യതീന്ദ്ര വെർമ്മയെ കുടുക്കിയത് . ഓക്സിജൻ ഫ്ലോ മീറ്റർ വാങ്ങാനെന്ന പേരിലാണ് അമൃത സോളങ്കി യതീന്ദ്രവർമയെ സമീപിച്ചത് . ഓക്സിജന്റെ ഒഴുക്ക് അളക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉപകരണമാണ് ഓക്സിജൻ ഫ്ലോ മീറ്റുകൾ .1,500 മുതൽ 2,000 രൂപ വരെയാണ് ഇതിന്റെ യഥാർത്ഥ വിപണി വില. എന്നാൽ 7,000 രൂപയാണ് യതീന്ദ്ര ആവശ്യപ്പെട്ടത് .
ഓക്സി-ഫ്ലോ മീറ്ററുകൾ കൂടാതെ, മറ്റ് നിരവധി അവശ്യ മെഡിക്കൽ ഉപകരണങ്ങളും യതീന്ദ്രവെർമ്മ കരിഞ്ചന്തയിൽ വില കൂട്ടി വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം യതീന്ദ്ര വെർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു.