സിന്ധുമോള്‍ ആര്
കൊച്ചി / കോഴിക്കോട് : അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്നു നാലു വിമാനങ്ങളെത്തും. ദുബായിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40ന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം. വൈകിട്ട് 6.35ന് ആണ് വിമാനമെത്തുന്നത്. അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നും എത്തും.
നാലു വിമാനങ്ങളിലുമായി 708 യാത്രക്കാരാണു വരുന്നത്. ദുബായിലും അബുദാബിയിലും തെർമൽ സ്കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നൽകുന്നത്. മസ്ക്കറ്റിൽ തെർമൽ സ്കാനിങ് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്തവർക്കു ടിക്കറ്റ് നൽകിക്കഴിഞ്ഞു. രണ്ടാം രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം ദുബായിൽനിന്ന് ശനിയാഴ്ച വൈകിട്ട് 6.20ന് കൊച്ചിയിൽ എത്തി. 75 ഗർഭിണികളും മെഡിക്കൽ എമർജൻസിയിലെത്തിയ 35 പേരും ഉൾപ്പെടെ 181 യാത്രക്കാരുണ്ടായിരുന്നു.