സിന്ധുമോൾ. ആർ
യു.കെയില്‍ നിന്ന് ഡല്‍ഹിയിലെത്തി കോവിഡ് സ്ഥിരീകരിച്ച സ്ത്രീ ട്രെയിനില്‍ ആന്ധ്രപ്രദേശിലേക്ക് പോയി. പിന്നീട് ഇവരെ ആന്ധ്രയിലെ രാജമഹേന്ദ്രവാരത്ത് നിന്ന് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
യു.കെയില്‍ നിന്നെത്തിയ സ്ത്രീയെ ഡല്‍ഹിയില്‍ ക്വാറന്‍റീന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, ഇവിടെ നിന്നും മുങ്ങിയ ഇവര്‍ ട്രെയിനില്‍ ആന്ധ്രയിലേക്ക് പോയി. ഇവരുടെ സ്രവം ശേഖരിച്ച് പൂണെയിലെ വൈറോളജി ലാബില്‍ പരിശോധനക്കായി നല്‍കിയിരുന്നു. ഫലം വന്നപ്പോഴാണ് ഇവര്‍ക്ക് കോവിഡാണെന്ന് വ്യക്തമായത്. പിന്നീട് പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. അമരാവതിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഹോം ക്വാറന്‍റീന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. ഡിസംബര്‍ 21നാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.