IndiaLatest

വ്യാജ കോവിഡ് റിപ്പോര്‍ട്ടിനായി സ്രവ സാമ്പിളുകള്‍ മാറ്റി ; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

“Manju”

മുംബൈ: വ്യാജ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സ്രവ സാമ്പിളുകള്‍ മാറ്റിവെച്ച ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . മഹാരാഷ്ട്രയില്‍ ബുല്‍ധാന ജില്ലയിലെ ഖാംഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ വിജയ് രാഖോണ്ഡെയാണ് ക്രമക്കേടുമായി ബന്ധപ്പട്ട് അറസ്റ്റിലായത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. നീലേഷ് താപ്രെയുടെ പരാതിയിലാണ് അറസ്റ്റ്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ അവധി അപേക്ഷിക്കുന്നതിനും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും അവരുടെ സ്രവ സാമ്പിളുകള്‍ കോവിഡ് പോസിറ്റീവായ ആളുകളുടെ സാമ്പിളുകളുമായി മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്ക് വിജയ്യെ പരിചയമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്രവ സാമ്പിളുകള്‍ മാറ്റിവെച്ച്‌ വ്യാജ കോവിഡ് റിപ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ സഹായിക്കുമെന്നും വിവരം ലഭിച്ചു . ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ വിജയ്യെ സമീപിച്ചത് .

‘വിജയ് കോവിഡ് പോസിറ്റീവായവരുടെ സ്രവ സാമ്ബിള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ സാമ്പിളുകളുമായി മാറ്റിവെച്ചു. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ അവര്‍ക്ക് മെഡിക്കല്‍ അവധിക്ക് അപേക്ഷിക്കാനും ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനും സാധിക്കും’ -പൊലീസ് വ്യക്തമാക്കി . സ്രവ സാമ്പിളുകള്‍ മാറ്റിവെക്കുന്നതിന് ഇയാള്‍ക്ക് സ്വകാര്യ കമ്പനി ജീവനക്കാര്‍ പ്രതിഫലമായി പണവും നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ലാബില്‍ പ്രവേശിച്ച്‌ സ്രവ സാമ്പിളുകള്‍ മാറ്റിവെക്കുകയായിരുന്നു. മെഡിക്കല്‍ ഓഫിസറുടെ പരാതിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ ചന്ദ്രകാന്ത് ഉമാപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button