ബംഗലൂരു : കോവിഡ് കേസുകളുടെ എക്കാലത്തേയും വലിയ ഏകദിന വര്‍ദ്ധനവ് കര്‍ണാടക റിപ്പര്‍ട്ട് ചെയ്തു. 299 പരിശോധകൂടി പോസിറ്റീവ് ആയി. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3000 കവിഞ്ഞു. കൂടാതെ സംസ്ഥാനത്ത് ഇന്നലെ സംഭവിച്ച രണ്ട് മരണം കൂടി ചേര്‍ത്ത് മൊത്തം 51 മരണം രേഖപ്പെടുത്തി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും, മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിവ കേസുകളില്‍ ഭൂരിഭാഗവും. രോഗികളില്‍ 85 ശതമാനം, അഥവ 253 പേര് മഹാരാഷ്ട്രയില്‍ നിന്നും മടങ്ങിയെത്തിയവരാണ്. കൂടാതെ രണ്ടുപേര്‍ വീതം ദില്ലയില്‍ നിന്നും മലേഷ്യയില്‍ നിന്നും എത്തിയവരും, മൂന്ന് പേര്‍ ദോഹയില്‍ നിന്നും, ഒരാൾ ഇന്‍ഡോനേഷ്യയില്‍ നിന്നുമുളളവരാണ്.
മെയ് 29 ന് മരിച്ച രണ്ടുപേര്‍ കോവിഡ് ബാധിതരായിരുന്നോന്നു ആരോഗ്യ വകുപ്പ് സ്ഥിതികരിച്ചു. മരിച്ച 51 പേരില്‍ 11 പേര്‍ നിലവിലുളള രോഗികളുടെ കോണ്‍ടാക്റ്റുകളാണെന്നും 19 പേരുടെ കോണ്‍ടാക്ട്റ്റുകള്‍ കണ്ടെത്തിയിട്ടില്ല എന്നും അരോഗ്യ വകുപ്പ് അറിയിച്ചു.