KeralaLatest

കോടികളുടെ വ്യാജ കറന്‍സിയുമായി പിടിയിലായ സംഘത്തില്‍ കാസര്‍കോട് സ്വദേശിയും

“Manju”

സിന്ധുമോള്‍ ആര്‍

 

കാസര്‍കോട്: പൂനെയില്‍ 55 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടിയ സംഘത്തില്‍ ഉദുമ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചു. ഉദുമ മലാംകുന്ന് സ്വദേശിയായ റിതേഷ് ഉള്‍പ്പെടെ ആറുപേരെയാണ് ഇന്റലിജന്‍സും പൂനെ പൊലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. അതേസമയം ഇതുസംബന്ധിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

കപ്പല്‍ ജോലിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി മുംബൈയിലാണ് യുവാവ് താമസിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന പാലക്കുന്ന് സ്വദേശികളാണ് സംഘത്തില്‍ റിതേഷും ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ചത്. സൈനികനായ ഷെയ്ഖ് ആലിം ഗുലാബ് ഖാന്‍ സാഹബ് (36), പൂനെ സ്വദേശി സുനില്‍ ബദ്രിനാരായണ സര്‍ദ (45), നവി മുംബൈ സ്വദേശികളായ റിതേഷ് (35), അബ്ദുള്‍ റഹ്മാന്‍ അദുല്‍ ഗാനിക് ഖാന്‍ (18), കമോട്ടെ സ്വദേശി അബ്ദുല്‍ ഗാനി, മുംബൈയിലെ മീര റോഡ് സ്വദേശികളായ റഹ്മത്തുല്ല ഖാന്‍ (45), അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാന്‍ എന്നിവരാണ് പിടിയിലായത്.

മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ പുനെ ക്രൈംബ്രാഞ്ച് 55 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍, യു.എസ് കറന്‍സി നോട്ടുകള്‍ വിമനഗറിലെ സഞ്ജയ് പാര്‍ക്കിലെ ബംഗ്ലാവില്‍ നിന്നാണ് പിടിച്ചെടുത്തത്. ബോംബെ എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ മിലിട്ടറി ബാന്‍ഡ് യൂണിറ്റിലെ ലാന്‍സ് നായിക് ഉള്‍പ്പെടെ ആറു പേരെയാണ് പിടികൂടിയത്. കറന്‍സിയുടെ മുഖവില 55 കോടി രൂപയായിരിക്കുമെന്ന് പൊലീസ് തിട്ടപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സതേണ്‍ കമാന്‍ഡും നല്‍കിയ സൂചനയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Related Articles

Back to top button