IndiaLatest

പ്ലസ്‌ടു പരീക്ഷയില്‍ നാളെ നിലപാട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാരും സി.ബി.എസ്.ഇ യും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരും സി.ബി.എസ്.ഇയും സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് പരീക്ഷ ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി.

പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നടപ്പിലാക്കണമെന്ന് ഐ.സി.എസ്.ഇയോട് സുപ്രീം കോടതി വാക്കാല്‍ നിര്‍ദേശിച്ചു. എന്നാല്‍ തീരുമാനം നിര്‍ബന്ധിച്ച്‌ ഐ.സി.എസ്.ഇ ബോര്‍ഡിനെ കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

മാറ്റിവച്ച പരീക്ഷകള്‍ ജൂലായ് ഒന്നു മുതല്‍ പതിനഞ്ച് വരെ നടത്താനാണ് സി.ബി.എസ്.ഇ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇനിയുള്ള പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില രക്ഷാകര്‍ത്താക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ ഒഴിവാക്കി പകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാഫലം പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സി.ബി.എസ്.ഇയുടെ പരിഗണനയിലുണ്ട്. കൂടാതെ ഗ്രേഡുകള്‍ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ പരീക്ഷ നടത്താനും സി.ബി.എസ്.ഇ ആലോചിക്കുന്നുണ്ട്.

Related Articles

Back to top button