India

കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി

“Manju”

കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം തിരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആവശ്യാനുസരണം നിലവിലുള്ളതു പോലെ തന്നെ തുടരാം.

കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ ചില പ്രത്യേക സര്‍വീസുകള്‍ മേയ് മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ജൂലൈ മുതല്‍ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ്, എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താം.

പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധിക്കില്ലെന്നും വ്യോമയാന കേന്ദ്രം അറിയിച്ചു. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു.

Related Articles

Back to top button