KeralaLatest

സൗരോര്‍ജ ജീപ്പുമായി അനൂപ്

“Manju”

ശ്രീജ.എസ്

മണ്ണാര്‍ക്കാട്: സൗരോര്‍ജത്തില്‍ ഓടുന്ന ജീപ്പ് നിര്‍മിച്ച യുവാവ് ശ്രദ്ധേയനായി. പുകയും ശബ്ദവുമില്ലാത്തതും ഇന്ധന ചെലവു കുറഞ്ഞതും നാലുചക്രം ഉള്ളതുമാണ് വാഹനം. രണ്ടു പേര്‍ക്ക് യാത്രചെയ്യാമെന്നതിനു പുറമേ ഗതാഗതക്കുരുക്കും ബാധിക്കില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈസിയായി ഓടിക്കാമെന്നതാണ് ജീപ്പിന്‍റെ പ്രത്യേകത.

രണ്ടടി ഉയരവും മൂന്നടി വീതിയുമുള്ള വാഹനത്തിന് ഏതു ചെറിയ വഴിയിലൂടെയും പോകാം. ചാവി തിരിച്ചാല്‍ സ്റ്റാര്‍ട്ട് ആകുന്ന ജീപ്പിന് ക്ലച്ചില്ല.
നാലുമണിക്കൂര്‍ സോളാറില്‍ ചാര്‍ജ് ചെയ്താല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ഒരു മണിക്കൂര്‍ വരെ ജീപ്പില്‍ യാത്രപോകാം.

ജീപ്പിനോടുള്ള അമിത ഭ്രമമാണ് വയറിംഗ് തൊഴിലാളിയായ അനൂപിനെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജീപ്പ് നിര്‍മിക്കുന്നതിനു പ്രേരണയായത്. പമുപ്പതിനായിരം രൂപയാണ് നിര്‍മാണ ചെലവ്. ജീപ്പ് നിരത്തിലിറക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ക്ക് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അനൂപ്.

Related Articles

Back to top button