നിലംപതിച്ച് ഓഹരി വിപണി
സിന്ധുമോൾ. ആർ
ദില്ലി; കനത്ത ഇടിവാണ് ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. വ്യാപാരം അവസാനിക്കാറായപ്പോള്‍ സെന്‍സെക്‌സ് 1097.98 പോയിന്റ് ഇടിഞ്ഞ് 39,873 പോയന്റിലും നിഫ്റ്റി 304.75 ഇടിഞ്ഞ് 11,726 പോയന്റിലുമെത്തി. തുടര്‍ച്ചയായി പത്തുദിവസംകൊണ്ടുണ്ടായ നേട്ടമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ഓഹരി സൂചികകള്‍ കൂപ്പുകുത്താനുണ്ടായ പ്രധാന കാരണങ്ങള്‍ ഇവയാണ്.
ജിഡിപിയുടെ 0.2% വരുന്ന സമീപകാല ഉത്തേജനം വളര്‍ച്ചയ്ക്ക് പരിമിതമായ പിന്തുണ മാത്രമേ നല്‍കൂവെന്നായിരുന്നു ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പ്രവചനം. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടമാണ് ഇന്ന് നേരിട്ടത്. കെകെആറില്‍ നിന്നും പുതിയ നിക്ഷേപം നടത്തിയിട്ടും റിലയന്‍സ് ഇന്ന് വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ, ഇന്ന് വ്യാപാരത്തില്‍ സാമ്പത്തിക സ്ഥിതിയും ദുര്‍ബലമായിരുന്നു.
നിഫ്റ്റി ഐടി ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോ എഡ്ജ് എന്നിവയ്ക്കാണ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ആദ്യകാല ഇടപാടില്‍ ഇന്‍ഫോസിസ് വില ടാര്‍ഗെറ്റ് ഉയര്‍ച്ചയും സെപ്റ്റംബര്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തിലെ നേട്ടവും ഇന്ന് പുതിയ ഉയരത്തിലെത്തി. സണ്‍ ഫാര്‍മ, ഡിവിസ് ലാബ് എന്നിവയുള്‍പ്പെടെയുള്ള ഓഹരികളില്‍ നിന്ന് നിഫ്റ്റി ഫാര്‍മ 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന യുഎസ് പ്രഖ്യാപനം തിരിച്ചടിയായി. ഇതോടെ യൂറോപ്യന്‍ സൂചികകളായ സിഎസി, ഡാക്സ് എന്നിവ യഥാക്രമം 1.96 ശതമാനവും 2.58 ശതമാനവും കുറഞ്ഞു. യുകെ സ്റ്റോക്ക് സൂചിക 2 ശതമാനമാണ് ഇടിഞ്ഞത്.