IndiaLatest

ഏലത്തോട്ടത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

“Manju”

ഏലത്തോട്ടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു | Migrant worker  shot dead in cardamom orchard | Madhyamam
കട്ടപ്പന: അണക്കര ചിറ്റാംപാറക്ക് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശി മനോജ് മുര്‍മുവാണ് (20) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ഏലത്തോട്ടം ഉടമ കോട്ടയം വാഴൂര്‍ വടക്കേല്‍ ജോര്‍ജ് മാത്യു (51), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ കാഞ്ചിയാര്‍ പാറപ്പുറത്ത് അനൂപ് (40)എന്നിവരെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
ഏലത്തോട്ടത്തില്‍ രാത്രി മോഷണം പതിവായതോടെ ജോര്‍ജും അനൂപും കാവലിരിക്കുകയായിരുന്നു എന്ന് പറയുന്നു. ഈ സമയം ഏലക്കാട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നുപേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി ഇവര്‍ വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് വെടിവെക്കുകയായിരുന്നെന്ന് പറയുന്നു. എന്നാല്‍, ആരാണ് വെടിവെച്ചതെന്ന് ഉറപ്പുവരുത്താനായിട്ടില്ല. വണ്ടന്മേട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ചയാളുടെ മൃതദേഹം കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘവും ഇടുക്കി ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികള്‍ രാത്രി കാവലിരുന്ന സ്ഥലത്ത് തീ കത്തിച്ചതിന്റെ അടയാളങ്ങള്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കസ്റ്റഡിയിലായവര്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് വിശ്വസിച്ചിട്ടില്ല. രാത്രി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനിടെ സംഭവിച്ച കൈപ്പിഴയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുസമയത്ത് തോക്ക് പൊലീസില്‍ സറണ്ടര്‍ ചെയ്യാത്തത് സംബന്ധിച്ച്‌ വ്യക്തമായ മറുപടിയില്ലാത്തതില്‍ ദുരൂഹതയുണ്ട്. വിവരങ്ങള്‍ ഒളിവിലായവരെ കസ്റ്റഡിയില്‍ എടുത്താലേ അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button