സിന്ധുമോൾ. ആർ
ഡല്‍ഹി: കേന്ദ്രവുമായി തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന തീരുമാനവുമായി കര്‍ഷക സംഘടനകള്‍.കേന്ദ്രം സമരത്തെ നേരിടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചയ്ക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. കൂടാതെ കസ്റ്റഡിയില്‍ ഉള്ള 122 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും കിസാന്‍ മോര്‍ച്ച പറഞ്ഞു.