IndiaLatest

ഏഴുമണിക്കൂറോളം ഫ്രീസറില്‍ ; മൃതദേഹം പുറത്തെടുത്തത് ജീവനോടെ

“Manju”

ലഖ്നോ: ഏഴുമണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം ജീവനോടെ പുറത്തെടുത്തു. ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം നടന്നത്. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 40കാരന്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഏഴുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

വിഡിയോയില്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത് കേള്‍ക്കാം. എന്നാല്‍,എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച്‌ നോക്കിയിരുന്നു. തുടര്‍ന്ന് മരിച്ചതായി അറിയിച്ചു. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. അതെസമയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related Articles

Back to top button