തൃശൂര്‍; കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ രോഗികളെ കിടത്താന്‍ സൗകര്യം ഒരുക്കി ഒരു മുസ്ലിം പള്ളി.തൃശൂര്‍ മാളയിലെ മുസ്ലിം പള്ളി കോവിഡ് കെയര്‍ സെന്ററിന് വിട്ടു നല്‍കി.
ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് പള്ളി കോവിഡ് കെയര്‍ സെന്റർ ആക്കിയത്. മുന്‍പ് ഡല്‍ഹിയിലും ഗുജറാത്തിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു നടപടി ഇത് ആദ്യമാണ്.റമദാന്‍ മാസത്തിലെ പ്രാര്‍ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് പള്ളി കോവിഡ് കെയര്‍ സെന്റർ ആക്കുന്നത്.50 കിടക്കകള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.