KeralaLatest

നാണ്യവിളകളുടെ വിലയിടിഞ്ഞു; നെഞ്ചിടിപ്പോടെ കര്‍ഷകര്‍

“Manju”

കട്ടപ്പന: കൊവിഡ് വൈറസ് രണ്ടാം തരംഗത്തില്‍ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതോടെ നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുകയാണ് ഇപ്പോള്‍ കര്‍ഷകര്‍. അവരുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു. ഏലയ്ക്കയുടെ വിലയിടിവാണ് വന്‍ പ്രതിസന്ധിയിലേക്ക് ഇടുക്കി മേഖലയെ തള്ളിവിട്ടത്.

കുരുമുളക് വിലയും കുറഞ്ഞു. തേയില കര്‍ഷകരെ വെട്ടിലാക്കി പച്ചക്കൊളുന്ത് വിലയും കുത്തനെ ഇടിഞ്ഞു. ഒരു പതിറ്റാണ്ടായി കാപ്പിക്കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് യാതൊരു മെച്ചവുമില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ കൃഷിയിടങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഇവര്‍ക്കു ഉള്ളത്.

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര വിപണികള്‍ക്ക് പൂട്ടുവീണതോടെ നാണ്യവിളകളുടെ കയറ്റുമതിയും നിലച്ചു. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണിപ്പോള്‍.കാര്‍ഷിക മേഖലയില്‍ കൊവിഡ് ഏറ്റവുമധികം ബാധിച്ചത് ഏലയ്ക്കയെയാണ്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പൈസസ് ബോര്‍ഡിന്റെ ഇ- ലേലത്തില്‍ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ 800 മുതല്‍ 950 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. ആഭ്യന്തര വിപണികള്‍ സ്തംഭിച്ച്‌ കയറ്റുമതി നിലച്ചതോടെ വില കുത്തനെ കുറഞ്ഞു. ഓഫ് സീസണിലെ ’മാജിക്’ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായിരിക്കുന്നത്. 

Related Articles

Back to top button