IndiaLatest

മാതൃകയായി കോഹ്‌ലിയും പത്‌നിയും

“Manju”

മുംബൈ: അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ ഒറ്റ ഡോസ് മരുന്നിന് 16 കോടി രൂപ കൃത്യ സമയത്ത് പിരിച്ച്‌ നല്‍കി കോഹ്‌ലി. അയാന്‍ഷ് ഗുപ്ത എന്ന കുഞ്ഞിനാണ് അവശ്യ സമയത്ത് തുക സംഘടിപ്പിച്ചുനല്‍കി കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജീവകാരുണ്യ രംഗത്ത് സജീവമായ കോഹ്‌ലിയും പത്‌നിയും വീണ്ടും മാതൃകയാവുന്നത്.

നട്ടെല്ലിലെ ഗുരുതര പ്രശ്‌നവുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ് സോള്‍ജെന്‍സ്മ എന്ന മരുന്ന്. ഇവ ലഭ്യമാകാന്‍ വരുന്ന വലിയ തുക സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ തുക പിരിച്ചെടുക്കാന്‍ സമൂഹ മാധ്യമം വഴി കോഹ്‌ലി അനുഷ്‌ക രംഗത്തെത്തുകയായിരുന്നു. ട്വിറ്ററില്‍ ‘അയാന്‍ഷ്‌ഫൈറ്റ്‌സ് എസ് എം എ’ എന്ന പേരില്‍ അകൗണ്ട് തുടങ്ങി. തിങ്കളാഴ്ചയോടെയാണ് ആവശ്യമായ സംഖ്യ പൂര്‍ത്തിയായത്. പ്രതീക്ഷിച്ചതിലേറെ നേരത്തെ തുക സമാഹരിക്കാനായതായി കോഹ്‌ലി പറയുന്നു.

Related Articles

Back to top button