IndiaKeralaLatest

വൈറ്റിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

“Manju”

മരട്‌: ട്രാന്‍സ്‌ജെന്‍ഡറെ വൈറ്റിലയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടെടഞ്ചേരി വേലംകോട്‌ പൊളപ്പാളില്‍ രാജേഷ്‌ (ശ്രീധന്യ, 33) ആണ്‌ മരിച്ചത്‌. വൈറ്റില എല്‍.എം. പൈലി റോഡിലുള്ള രണ്ടുനില വീടിന്റെ മുകളിലത്തെ നിലയില്‍ മറ്റൊരു ട്രാന്‍സ്‌ജന്‍ഡര്‍ക്കൊപ്പമായിരുന്നു താമസം.
ഇയാള്‍ കഴിഞ്ഞമാസം 24ന്‌ നാട്ടിലേക്കു പോയതോടെ രാജേഷ്‌ തനിച്ചായിരുന്നു. മൊബൈലില്‍ വിളിച്ച്‌ കിട്ടാത്തതിനെത്തുടര്‍ന്ന്‌ ഒപ്പം താമസിച്ചിരുന്നയാള്‍ അറിയിച്ചതുപ്രകാരം ബുധനാഴ്‌ച വൈകിട്ട്‌ വീട്ടുടമ ചെന്നുനോക്കിയപ്പോഴാണ്‌ മരിച്ചനിലയില്‍ കണ്ടത്‌. വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. മൃതദേഹത്തിന്‌ രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ്‌ പറഞ്ഞു. ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്‌ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന ട്രാന്‍സ്‌ജെന്‍ഡ്‌ സുഹൃത്തുക്കളാണ്‌ ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്‌.
കോവിഡ്‌ സംശയത്തെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ചയ്‌ക്കുശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതിന്റെയും കോവിഡ്‌ പരിശോധന നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. ആലുവ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറായിരുന്ന രാജേഷിനു ബസ്‌ സര്‍വീസ്‌ നിലച്ചതോടെ ജോലിയില്ലാതായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Related Articles

Back to top button