ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: 400 മീറ്റർ വനിതാ ഹർഡിൽസിൽ ലോകറെക്കോഡ്
യൂജീൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ട്രാക്കിൽ 400 മീറ്റർ ഹർഡിൽസിൽ ലോകറെക്കോഡ്. വനിതകളുടെ പോരാട്ടത്തിലാണ് ലോകറെക്കോഡ് തകർന്നത്. 50.68 സെക്കറിൽ ഓടിയെത്തിയ സിഡ്‌നി മക്ലോഗ്ലിനാണ് ഓറിഗണിൽ പുതുചരിത്രം കുറിച്ചത്. നിലവിലെ ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവാണ് അമേരിക്കയുടെ സിഡ്‌നി. 22 വയസ്സുകാരിയായ അമേരിക്കൻ താരം 51 സെക്കന്റിൽ താഴെ സമയത്ത് ഓടിയെത്തുന്ന ആദ്യ താരമായി മാറി. മത്സരത്തിൽ നെതർലാന്റിന്റെ ഫെംകേ ബോൽ 52.27 സെക്കന്റിൽ മറികടന്ന് വെള്ളിയും അമേരിക്കയുടെ തന്നെ ഡലീലാ മുഹമ്മദ് 53.13 വെങ്കലവും കരസ്ഥമാക്കി.
കൗമാര കാലം മുതൽ 400 മീറ്ററിലെ എല്ലാ ലോക റെക്കോഡും തകർത്താണ് സിഡ്‌നിയുടെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. അണ്ടർ 18ലെ 54.18, അണ്ടർ20യിലെ 52.75 എന്നീ റെക്കോഡുകളിന്നും തകർക്കപ്പെട്ടിട്ടില്ല.
പുരുഷന്മാരുടെ മത്സരത്തിൽ അമേരിക്കയുടെ മൈക്കൽ നോർമാനാണ് സ്വർണ്ണം നേടിയത്. ഫൈനലിൽ 44.29 സെക്കന്റിലാണ് താരം ഫൈനലിലെത്തിയത്. 44.48 സെക്കന്റിൽ ഓടിയെത്തിയ ഗ്രനേഡയുടെ കിരാനി ജെയിംസിനാണ് വെള്ളി. ബ്രിട്ടന്റെ മാത്യൂ ഹഡ്‌സൺ സ്മിത്ത് 44.66 സെക്കന്റിലെത്തി വെങ്കലവും കരസ്ഥമാക്കി.