IndiaLatest

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക് . ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത് .ബി.ജെ.പിയില്‍ ചേരുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിയിലെത്തി അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്നതാണ് ജിതിന്‍ പ്രസാദ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറില്‍ സ്റ്റീല്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.അതെ സമയം മികച്ച വ്യക്തികളിലൊരാള്‍ ബുധനാഴ്ച ഉച്ച ഒരു മണിയോടെ ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി എം.പിയും വക്താവുമായ അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

യുപി –  കോണ്‍ഗ്രസിലെ നട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. 2022 ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള കൂട് മാറല്‍ . നേരത്തേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെടും.രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു ഇദ്ദേഹം.

Related Articles

Back to top button