IndiaKeralaLatest

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുലപ്പാല്‍ ബാങ്ക്

“Manju”

കോഴിക്കോട്‌: മുലപ്പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ മുലപ്പാല്‍ ബാങ്ക് വരുന്നു. മുലപ്പാല്‍ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കള്‍ക്ക് പാല്‍ നല്‍കാനാണ് ബാങ്ക് സ്ഥാപിക്കുന്നത്.

പ്രസവശേഷം പാല്‍ ഇല്ലാതായാല്‍, കുഞ്ഞുങ്ങള്‍ക്ക് പാല്‍ വലിച്ചുകുടിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍, വിഷാദരോഗവും മറ്റും മൂലം മുലയൂട്ടാനാകാത്ത മാനസികാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് മുലപ്പാല്‍ ബാങ്ക്.

കുഞ്ഞുങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കിവരുന്ന പാല്‍ ബാങ്കിലേക്ക് നല്‍കാന്‍ അമ്മമാര്‍ തയാറായാല്‍ പാല്‍ കിട്ടാത്ത കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ന്യൂബോണ്‍ വിഭാഗത്തോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ്‌ ബാങ്ക്‌ ഒരുക്കുക. മുലപ്പാല്‍ ശേഖരിക്കാനായി പ്രത്യേക മുറി, കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്‌ജ്‌, ഡീപ് ഫ്രീസര്‍ എന്നീ സൗകര്യങ്ങള്‍ ബാങ്കിലുണ്ടായിരിക്കും.

പാല്‍ ഒന്നിച്ച്‌ പാസ്‌ചറൈസ്‌ ചെയ്‌താണ്‌ സൂക്ഷിക്കുക. അണുമുക്തമെന്ന്‌ ഉറപ്പാക്കാനുള്ള കള്‍ചര്‍ പരിശോധനയുള്‍പ്പെടെ നടത്തും. സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്കായിരിക്കും ഇത്‌. മൊത്തം 38.62 ലക്ഷം രൂപയുടെ പദ്ധതിയാണിത്‌.

ഇതോടൊപ്പം 77 ലക്ഷം രൂപ ചെലവിട്ട്‌ മെറ്റേണല്‍ ന്യൂബോണ്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റും പൂര്‍ത്തിയാക്കും. ഇത്‌ സജ്ജമാകുന്നതോടെ ഐ.സി.യുവില്‍ കിടത്തി ചികിത്സയിലുള്ള നവജാത ശിശുക്കളുടെകൂടെ അമ്മമാരെയും കിടത്താം.

ചികിത്സയിലുള്ള കുട്ടിയും അമ്മയും രണ്ടിടത്താവുമ്ബോഴുണ്ടാകുന്ന മുലപ്പാല്‍ നല്‍കുന്നതിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ‌ഇതോടെ പരിഹാരമാകും.

ചികിത്സയിലുള്ള നവജാത ശിശുക്കളുടെകൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണല്‍ ന്യൂബോണ്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റും മുലപ്പാല്‍ ബാങ്കും രണ്ടു‌ മാസത്തിനുള്ളില്‍ സജ്ജമാകും.

ഇരു പദ്ധതികളുടെയും വിശദ പദ്ധതി രേഖ‌ക്ക്‌ (ഡി.പി.ആര്‍) ദേശീയ ആരോഗ്യ ദൗത്യം അംഗീകാരവും ഭരണാനുമതിയും ലഭിച്ചു. പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 14 ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ പൂര്‍ത്തിയാകും. ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന് ഐ.എം.സി.എച്ച്‌ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ പറഞ്ഞു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. എച്ച്‌.എല്‍.എല്ലാണ് നിര്‍മാണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌, എറണാകുളം ജനറല്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും സര്‍ക്കാര്‍ മുലപ്പാല്‍ ബാങ്കിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്‌.

Related Articles

Back to top button