KeralaLatestThiruvananthapuram

ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച കരതൊടും

“Manju”

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച കര തൊടാന്‍ സാധ്യതയുള്ളതിനാല്‍ ആന്ധ്ര-ഒഡീഷ തീരത്ത് ജാഗ്രത നിര്‍ദേശം. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരതൊടാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം തീവ്രമായേക്കാനുള്ള സാധ്യതയുള്ളതിനാലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ ഞാ‍യാറാഴ്ച രാവിലെ വരെ മഴ പെയ്യും. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. സെപ്റ്റംബര്‍ 27 മുതല്‍ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Related Articles

Back to top button