KeralaLatestMalappuram

ഒഴുക്കില്‍പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി

“Manju”

പൊന്നാനി: ഭാരതപ്പുഴയിലെ തുരുത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്താന്‍ പോയ കുട്ടികളുടെ തോണി നിയന്ത്രണം വിട്ട് ഒഴുക്കില്‍പെട്ടു. ചമ്രവട്ടം പുറത്തൂര്‍ പുതുപ്പള്ളി സ്വദേശികളായ വിളക്കത്തറവളപ്പില്‍ ഷിബിന്‍ (15), കടവത്തകത്ത് സിയാദ് (14), ഈന്തുംകാട്ടില്‍ ശുഹൈബ് (19), പറമ്ബില്‍ വീട്ടില്‍ അഹമ്മദ് തംജിദ് (15) എന്നിവരെയാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

പുഴയിലെ തുരുത്തില്‍ ഒറ്റപ്പെട്ട പശുവിനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കളായ ആറുപേര്‍ പാലത്തിന് സമീപത്തെ തുരുത്തിലെത്തിയത്. രണ്ടുപേര്‍ തുരുത്തില്‍ നില്‍ക്കുകയും നാലുപേര്‍ തോണിയില്‍ പശുവിനെ കരക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനുമിടെ ഒഴുക്കില്‍പെട്ട് തോണിയുടെ നിയന്ത്രണം നഷ്ടമായി പാലത്തിന് താഴെ എത്തി. പാലത്തിലിടിച്ച്‌ തോണി തകര്‍ന്നതോടെയാണ് നാലുപേരും ഒഴുക്കില്‍പെട്ടത്.
വിവരമറിഞ്ഞ് പൊന്നാനിയില്‍നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അസി. സ്റ്റേഷന്‍ ഓഫിസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എല്ലാവരെയും കരക്കെത്തിച്ചു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്‍സലീം, അയ്യൂബ്ഖാന്‍, വിനീത്, ഷെഫീഖ്, അഷറഫുദ്ദീന്‍, വിനേഷ്, രതീഷ്, നസീര്‍, ഹോംഗാര്‍ഡ് മുരളീധരന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തനം നടത്തിയത്.

Related Articles

Back to top button