തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുണ്ടമന്‍കടവ് സ്വദേശി വിദ്യയാണ് മരിച്ചത്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുണ്ടമണ്‍കടവ് വട്ടവിള ശങ്കരൻ നായര്‍ റോഡില്‍ ആശ്രിത എന്ന വീട്ടില്‍ ആണ് രാവിലെയോടെ വിദ്യയുടെ മൃതദേഹം കണ്ടത്. വിദ്യയെ പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ടാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനിടെയാണ് പ്രശാന്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഒന്നര മാസം മുമ്പാണ് വിദ്യയും ഭര്‍ത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. സമീപവാസികളായ ആളുകളുമായി വീട്ടുകാര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല.വ്യാഴാഴ്ച്ച വൈകുന്നേരം മകൻ സ്കൂള്‍ കഴിഞ്ഞ് വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്.