InternationalLatest

ഒമിക്രോണിന് ഡെല്‍റ്റയെക്കാളും ത്രീവത കുറവ്

“Manju”

വാഷിംഗ്‌ടണ്‍: കോവിഡ് വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാളും തീവ്രത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നതാണെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗച്ചിയാണ് വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും വരുന്ന വിവരങ്ങളനുസരിച്ച്‌ രോഗം ബാധിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനെ മുന്‍നിര്‍ത്തി മാത്രം ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും ഫൗച്ചി സൂചിപ്പിച്ചു. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങള്‍ ലാബില്‍ തുടരുകയാണ്. വൈറസിന് വലിയ രീതിയില്‍ ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ടോ? വാക്സിനുകളെ മറികടക്കുമോ? എന്നിങ്ങനെയുള്ള പഠനങ്ങളാണ് നടക്കുന്നത്. യു.എസിലെ 30% സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

Related Articles

Back to top button