KeralaLatest

വിസ്മയ കേസ് : കിരണ്‍കുമാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍

“Manju”

കൊച്ചി : സ്‌ത്രീധനപീഡനത്തേത്തുടര്‍ന്നു കൊല്ലം, നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യചെയ്‌ത കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ പ്രതിയും ഭര്‍ത്താവുമായ എസ്‌.

തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. വിസ്‌മയയും താനുമായുള്ള അടുപ്പം തെളിയിക്കുന്നതാണു മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളും. പോലീസ്‌ അവ കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ ബോധപൂര്‍വം അവഗണിച്ചു. വിസ്‌മയയുടെ ബന്ധുക്കളുടെ വാദം മാത്രമാണു പരിഗണിച്ചത്‌. 102 സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ട്‌. ടിക്‌ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്നയാളായതിനാല്‍ മാധ്യമവിചാരണയ്‌ക്ക്‌ ഇരയായി. അതും പോലീസിനെ സ്വാധീനിച്ചു. മുമ്ബ്‌ ഒരു കേസിലും പ്രതിയായിട്ടില്ല.
കോവിഡ്‌ നിയന്ത്രണമുള്ളതിനാല്‍ വിചാരണ വൈകുകയാണ്‌. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ്‌ നശിപ്പിക്കുമെന്നുമുള്ള വാദം നിലനില്‍ക്കില്ല.
നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനല്ലാത്ത തനിക്ക്‌ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ട കാര്യമില്ല. 150 ദിവസമായി ജയിലാണെന്നും കിരണ്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
വിസ്‌മയ ടിക്‌ടോക്‌, ഫെയ്‌സ്‌ബുക്ക്‌, വാട്ട്‌സ്‌ആപ്‌ എന്നിവയ്‌ക്ക്‌ അടിമയായിരുന്നു, ഫോണ്‍ വാങ്ങിവച്ചത്‌ പരീക്ഷയ്‌ക്കു പഠിക്കാനായിരുന്നു തുടങ്ങിയ വാദങ്ങളാണു കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്‌.
വിസ്‌മയയുടെ മരണം സ്‌ത്രീധനപീഡനത്തേത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണു കുറ്റപത്രം. കിരണിനെതിരേ സ്‌ത്രീപീഡനം, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങി ഒമ്ബത്‌ വകുപ്പുകളാണു ചുമത്തിയത്‌. കഴിഞ്ഞ ജൂണ്‍ 21-നാണ്‌ നിലമേല്‍ സ്വദേശിനിയായ വിസ്‌മയയെ ഭര്‍ത്താവ്‌ കിരണ്‍കുമാറിന്റെവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Related Articles

Check Also
Close
  • ……
Back to top button