IndiaLatest

എന്‍ജിനീയറിംഗ് പ്രവേശനം; മാനദണ്ഡത്തില്‍ മാറ്റം

“Manju”

ന്യൂഡല്‍ഹി: എന്‍ജിനീയറിംഗ് പ്രവേശനം ലഭിക്കാന്‍ പ്ലസ്ടു ക്ലാസുകളില്‍ കണക്കും സയന്‍സും പഠിക്കണമെന്നു നിര്‍ബന്ധമല്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേല്‍നോട്ട സമിതിയായ എഐസിടിഇയാണ് എന്‍ജിനീയറിങ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്. എന്‍ജിനീയറിംഗ് പഠനത്തില്‍ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തില്‍ പഠിക്കാത്തവര്‍ക്കും പ്രവേശനം നല്‍കാനുള്ള നീക്കത്തിനെതിരേ അക്കാദമിക പണ്ഡിതര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. മൂന്ന് വിഷയങ്ങളില്‍ 45 ശതമാനവും അതിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

അടുത്ത അക്കാദമിക വര്‍ഷത്തില്‍ എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനം നേടാന്‍ കണക്കും ഫിസിക്സും എഐസിടിഇ ഓപ്ഷണല്‍ ആക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എന്‍ജിനീയറിംഗ് കോഴ്സുകള്‍ പഠിക്കാന്‍ പ്ലസ്ടു തലത്തില്‍ ഫിസിക്സും കണക്കും നിര്‍ബന്ധമാണ്. പകരം അടുത്ത അധ്യയന വര്‍ഷം മുതല്‍ 14 വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ്ടു പാസായാല്‍ മതി.

Related Articles

Back to top button