KeralaLatest

സഹപ്രവര്‍ത്തകരെ വെടിവെച്ച്‌ കൊന്ന ശേഷം ബിഎസ്‌എഫ് ജവാന്‍ ജീവനൊടുക്കി

“Manju”

ന്യൂഡല്‍ഹി: അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച്‌ കൊന്ന ശേഷം ബിഎസ്‌എഫ് ജവാന്‍ ജീവനൊടുക്കി.
പഞ്ചാബില്‍ അമൃത്സറിലെ ഖാസയിലുള്ള സേനാ ക്യാംപിലാണ് സംഭവം. 144-ാം ബറ്റാലിയനിലെ മെസ്സില്‍ കോണ്‍സ്റ്റബിളായിരുന്ന എസ്.കെ. സെട്ടപ്പയാണ് ഇന്നലെ രാവിലെ 10.15നു സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ച ശേഷം സ്വയം വെടിവെച്ചത്.
ഹെഡ് കോണ്‍സ്റ്റബിള്‍മാരായ റാം ബിനോദ് (ബിഹാര്‍), ഡി.എസ്.തൊറാസ്‌കര്‍ (മഹാരാഷ്ട്ര), ബല്‍ജിന്ദര്‍ കുമാര്‍ (ഹരിയാന), രത്തന്‍ സിങ് (ജമ്മു കശ്മീര്‍) എന്നിവരാണു കൊല്ലപ്പെട്ടത്. മറ്റൊരു സേനാംഗത്തിനു ഗുരുതരമായി പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ വാഹനത്തിനു നേര്‍ക്കും വെടിവച്ചു. എല്ലാവരേയും ഉടന്‍ തന്നെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുയ
കര്‍ണാകട സ്വദേശിയായ സെട്ടപ്പ അമിത ജോലിഭാരം മൂലം അസ്വസ്ഥനായിരുന്നുവെന്നു സൂചനയുണ്ട്. 144-ാം ബറ്റാലിയന്റെ കീഴിലാണ് ഇന്ത്യ പാക്ക് അതിര്‍ത്തി മേഖലയായ അട്ടാരി വാഗ. ഇവിടെ ദിവസവും വൈകിട്ടു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിനു നേതൃത്വം നല്‍കുന്നത് ഈ ബറ്റാലിയനിലെ സേനാംഗങ്ങളാണ്.

Related Articles

Back to top button