InternationalLatest

മോദി-ഫുമിയോ കൂടികാഴ്ചയില്‍ ബുള്ളറ്റ് ട്രെയിനും

“Manju”

ന്യൂദല്‍ഹി: ഇന്ത്യയില്‍ ജപ്പാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാന്‍ ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്ന് ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദ്വിദിന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യ-ഉക്രൈന്‍ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ഉഭയകക്ഷി സഹകരണം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള സംയുക്തപദ്ധതികളുടെ പുരോഗതിയും ഉച്ചകോടിയില്‍ വിലയിരുത്തും.

Related Articles

Back to top button