InternationalLatest

ടെക്സാസ് വെടിവെപ്പില്‍ നിന്നും നാലാം ക്ലാസുകാരി രക്ഷപ്പെട്ടത്

“Manju”

ടെക്സാസ്: 21 പേര്‍ കൊല്ലപ്പെട്ട ടെക്സാസിലെ സ്കൂളിലേക്ക് നടന്ന വെടിവെപ്പില്‍ 11 കാരി രക്ഷപ്പെട്ടത് സമയോചിത ഇടപെടല്‍ മൂലം.
അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ അഭിനയിച്ച്‌ കിടക്കുകയായിരുന്നു മിയ കെറിലോ എന്ന നാലാം ക്ലാസുകാരി. കുട്ടിയുടെ ബന്ധുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം സ്കൂളിലെ വെടിവെപ്പ് നേരിട്ട് കണ്ടതിന്റെ ആഘാതത്തില്‍ കുട്ടിക്ക് നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മരിച്ചത് പോലെ അഭിനയിച്ച്‌ കിടക്കുന്നതിന് മുമ്ബ് വെടിയേറ്റ് മരിച്ച്‌ കിടന്ന അധ്യാപികയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അടിയന്തര സഹായ നമ്ബറിലേക്ക് വിളിക്കുകയും ചെയ്തു ഈ 11 കാരി.
വെടിയുണ്ടയുടെ ശകലങ്ങള്‍ ഏറ്റ് കുട്ടിക്ക് മുതുകിന് ചെറിയ പരുക്ക് പറ്റിയിരുന്നു. കുട്ടിയെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിക്കാനായതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തൊന്‍പത് കുട്ടികളും രണ്ട് അധ്യാപകരുമുള്‍പ്പടെ മുന്ന് സ്‌ക്കൂള്‍ ജീവനക്കാരാണ് 18 കാരനായ സാല്‍വദോര്‍ റമോസ് എന്ന അക്രമിയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൊലയാളിയെ സംഭവ സ്ഥലത്തുവെച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തി.
തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്‌ വലിയ ചര്‍ച്ചകള്‍ക്കാണ് ടെക്‌സസ് കൂട്ടക്കുരുതി തുടക്കമിട്ടിരിക്കുന്നത്. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button