IndiaLatest

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ;ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കും

“Manju”

ബാംഗ്ലൂര്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണ്ണമായും നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലിരിക്കെ സ്വകാര്യ പ്രാക്ടീസില്‍ ഏര്‍പ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സുധാകര്‍, ഇത് തടയാന്‍ സംസ്ഥാനം ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ബയോമെട്രിക് സംവിധാനം നിലവിലുണ്ടെങ്കിലും ജിപിഎസ് സേവനങ്ങള്‍ ഉപയോഗിച്ച്‌ ഡോക്ടര്‍മാരെ നിരീക്ഷിക്കാന്‍ പദ്ധതിയുണ്ടെന്നും സുധാകര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മൈസൂരു ഡിവിഷണല്‍ തല അവലോകന യോഗത്തിന് ശേഷം മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകര്‍.

2009 ഒക്ടോബര്‍ ഒന്നിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടര്‍മാരുടെയും സ്വകാര്യ പ്രാക്ടീസ് നിരോധിച്ച്‌ കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നിരുന്നാലും, പല ഡോക്ടര്‍മാരും ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല.

 

Related Articles

Back to top button