KeralaLatest

തിരുവനന്തപുരത്ത് പ്രധാനമന്ത്രി രണ്ടര മണിക്കൂര്‍ മാത്രം

“Manju”

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് 25ന് രണ്ടു പരിപാടികളിലായി രണ്ടര മണിക്കൂര്‍ സമയം മാത്രമാകും ചെലവഴിക്കുക. പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ നടക്കുമെന്നു കരുതിയിരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടങ്ങുന്ന പൊതുസമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനാണ് അന്തിമഘട്ടത്തില്‍ തീരുമാനിച്ചത്.

25നു രാവിലെ കൊച്ചിയില്‍നിന്നു പുറപ്പെടുന്ന പ്രധാനമന്ത്രി 10.15നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10.30നു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

11 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം, റെയില്‍വേയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് 12.45നു പ്രധാനമന്ത്രി കേരളത്തില്‍നിന്നു മടങ്ങും.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി 24നു വൈകുന്നേരം അഞ്ചിനാണ് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്നത്. വ്യോമസേനയുടെ വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നാണു വരുന്നത്.

5.30നു പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ. ആറിനു തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ബിജെപിയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍ നടത്തുന്ന യുവം കോണ്‍ക്ലേവില്‍ പങ്കെടുക്കും. രാത്രി താജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്.

Related Articles

Back to top button