KeralaKozhikodeLatest

വിശ്വജ്ഞാനമന്ദിരം മനസ്സിന് ശാന്തി പകരുന്ന ഇടം- മന്ത്രി ജി.ആർ. അനിൽ

“Manju”

കക്കോടി : തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ മനുഷ്യന്റെ മനസ്സിൽ ഉടലെടുക്കുന്ന അശാന്തിയെ അകറ്റി ശാന്തിയും സമാധാനവും കുളിർമ്മയും പകരുന്ന ഇടമാണ് വിശ്വജ്ഞാനമന്ദിരമെന്നും ഇവിടേക്ക് കടന്നുവരുമ്പോൾ തന്നെ അത് അനുഭവവേദ്യമാകുമെന്നും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ. വിശ്വജ്ഞാനമന്ദിരത്തിൽ നടന്ന ശാന്തിസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് മാണിക്കൽ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശത്തുളള ഒരു ചെറിയ ഗ്രാമത്തിൽ ഓലമേഞ്ഞ കുടിലിൽ നിന്നാണ് ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം. ഇന്നത് ലോകമറിയുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. വിശ്വഗുരുവായിട്ടാണ് നവജ്യോതിശ്രീകരുണാകരഗുരുവിനെ ലോകം ഇന്നറിയുന്നത്.

മതാതീതമായി മനുഷ്യനെ ഒരുമിപ്പിക്കാനുളള ഗുരുവിന്റെ ത്യാഗവും പ്രവർത്തനവും എക്കാലവും ഓർമ്മിക്കപ്പെടും.
ഒരു മതത്തെയും അകറ്റി നിർത്താതെ എല്ലാ മതത്തിൽപ്പെട്ടവരും മനുഷ്യരാണെന്നും മനുഷ്യന്റെ ഐക്യവും യോജിപ്പും സ്നേഹവുമാണ് പ്രധാനമെന്നും അതനനുസരിച്ചുളള ജ്ഞാനമാണ് നേടേണ്ടതെന്നും ഗുരു തന്റെ അനുയായികളെ പഠിപ്പിച്ചു. വിശ്വജ്ഞാനമന്ദിരം എന്ന സങ്കൽപ്പം അതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു.

ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെ‍‍ഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, കക്കോടി ഗ്രാമപഞ്ചായത്തംഗം അജിത തെരവത്ത്, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ .ടി.ശോഭീന്ദ്രൻ, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) രാധാകൃഷ്ണൻ.എം, ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ ചന്ദ്രൻ.എം, വിശ്വസാംസ്കാരികനവോത്ഥാനകേന്ദ്രം അസിസ്റ്റന്റ് ജനറൽ കണവീനർ പി.എം. ചന്ദ്രൻ, സീനിയർ കൺവീനർ മുരളിചന്ദ്രൻ.സി.ബി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശ്വജ്ഞാനമന്ദിരം സന്ദര്‍ശിച്ചപ്പോള്‍.

Related Articles

Back to top button