IndiaLatest

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഗതാഗത സംവിധാനം കൂടുതല്‍ ശക്തമാക്കുന്നു

“Manju”

ഇന്ത്യചൈന അതിര്‍ത്തിയില്‍ ഗതാഗത സംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അതിര്‍ത്തിയില്‍ 7 പുതിയ തുരങ്കങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പങ്കുവെച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്ക നിര്‍മ്മാണത്തിന് തുടക്കമിടുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, 5 തുരങ്കങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍, 10 തുരങ്കങ്ങളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ തുരങ്കങ്ങളും യാഥാര്‍ത്ഥ്യമാകുന്നതോടെ അതിര്‍ത്തിയിലെ അതിവേഗ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഗുവാഹട്ടിയെയും, തവാംഗിനേയും ബന്ധിപ്പിക്കുന്ന സെല ടണല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ ബജറ്റ് 2013-14 ലെ 3,782 കോടി രൂപയില്‍ നിന്ന് 2023-24-ല്‍ 14,387 കോടി രൂപയായി ഉയര്‍ത്തിയതില്‍ നിന്ന് ഇത് വ്യക്തമാണ്. ഏകദേശം നാല് ഇരട്ടി വര്‍ദ്ധനവാണ് ബജറ്റില്‍ വരുത്തിയിരിക്കുന്നത്’, കേന്ദ്രമന്ത്രി അജയ് ഭട്ട് പറഞ്ഞു.

Related Articles

Back to top button