IndiaLatest

ജി 20-യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍

“Manju”

ഡല്‍ഹി: ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ആഫിക്കന്‍ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ആഫ്രിക്കന്‍ യൂണിയന്‍. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ആഫിക്കന്‍ രാജ്യങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതകളാണ് ഒരുക്കുന്നത്.

55 ആഫിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കന്‍ യൂണിയന്‍. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കന്‍ യൂണിയന്റെ ചെയര്‍പേഴ്സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയര്‍പേഴ്സണ്‍. ജി20 കൂട്ടായ്മയിലേക്ക് ആഫിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നപക്ഷം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വലിയ സാമ്പത്തികവളര്‍ച്ച ഉണ്ടാകുമെന്നാണ് അസൗമാനിയുടെ കണക്കുകൂട്ടല്‍.

വരള്‍ച്ച, പ്രളയം, സായുധകലാപങ്ങള്‍, ഭക്ഷ്യക്ഷാമം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നേരിടുന്നവയാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളും. വിഭവസമൃദ്ധമാണ് ആഫ്രിക്കയെങ്കിലും വ്യവസായവല്‍ക്കണം ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഇന്നും അന്യമാണ്. അതുകൊണ്ടു തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ സംസ്‌കരണം നടക്കുന്നത് പാശ്ചാത്യനാടുകളിലാണ്. ജി20 പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നപക്ഷം ജി 20 രാഷ്ട്രങ്ങള്‍ ആഫ്രിക്കയില്‍ നിക്ഷേപമിറക്കുമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കപ്പെടുമെന്നുമാണ് അസൗമാനിയുടെ പ്രതീക്ഷ.

യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ വംശജരുടെ അനധികൃത കുടിയേറ്റത്തിനും പരിഹാരം കണ്ടെത്താന്‍ ജി20-യിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്നാണ് അസലി അസൗമാനി പറയുന്നത്. തങ്ങളുടെ ജനതയ്ക്കാവശ്യമായ തൊഴിലുകള്‍ അവിടെ തന്നെ സൃഷ്ടിക്കുകവഴി അനധികൃത കുടിയേറ്റം ഒഴിവാക്കാനാകും. അതിനായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അസൗമാനി ആവശ്യപ്പെുന്നു. ജി20-യിലേക്കുള്ള പ്രവേശനം അടുത്ത രണ്ടു ദശാബ്ദത്തിനകം ആഫ്രിക്കയ്ക്ക് വലിയ വളര്‍ച്ച സാധ്യമാക്കാന്‍ സഹായിക്കുമെന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ പ്രതീക്ഷ.

Related Articles

Back to top button