IndiaLatest

സാകേത് ശാന്തിഗിരി ആശ്രമം സിൽവർ ജൂബിലി മന്ദിരം  ഉപരാഷ്ട്രപതി 20 രാജ്യത്തിന് സമർപ്പിക്കും.

നവംബർ 19 ന് പൊതുസമ്മേളനം

“Manju”

 

ആഘോഷപരിപാടികളുടെ ഉദ്ഘാടനം  17 ന്
ഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍വഹിച്ചു.

ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ സാകേതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ  ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി സെന്റര്‍ നവംബര്‍ 20 തിങ്കളാഴ്ച വൈകിട്ട് 5 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന് സമര്‍പ്പിക്കും. അനില്‍ ജെയിന്‍ എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള ഗവൺമെൻറ് സ്പെഷ്യൽ റപ്രസെന്റേറ്റീവ് കെ.വി. തോമസ്  വിശിഷ്ടാതിഥിയാകും. ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് മെമ്പർ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും.  ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനി സ്വാഗതം ആശംസിക്കും.

12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍  നൈപുണ്യവികസന പരിശീലന കേന്ദ്രവും   രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്,  മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും ഉണ്ടാകും.

രാജ്യതലസ്ഥാനത്ത്  ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. നവംബര്‍  17 ന് വെളളിയാഴ്ച  വൈകിട്ട് 5 മണിക്ക് ലെഫറ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഒരു വര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സാകേത് ശാന്തിഗിരി  ആശ്രമത്തിൽ നിർവ്വഹിച്ചു. രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന പ്രസ്തുത ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ  വികസനകാഴ്ച്ചപ്പാടിനൊപ്പംചേര്‍ന്നുകൊണ്ട് നിരവധി യുവാക്കള്‍ക്ക് സ്‌കിൽ ഡവലപ്‌മെന്റ് വികാസ പ്രവര്‍ത്തനത്തിലടെ പുതിയ ജീവിതപാത ഒരുക്കാനും ശാന്തിഗിരി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

ആഘോഷപരിപാടികളോടനുബന്ധിച്ച് ശാന്തിഗിരി റിസർച്ച് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ നവംബര്‍ 17, 18 തീയതികളില്‍ കേന്ദ്രസംസ്കൃത സര്‍വകലാശാലയുമായി സഹകരിച്ച് ഡല്‍ഹി ജെ.എന്‍.യു വില്‍ “ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം- ധര്‍മ്മവും ശാന്തിഗിരി പ്രസ്ഥാനവും ‘ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടന്നു വരികയാണ്. സെമിനാറിൽ ഡോ.പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിംഗ്, കേന്ദ്രസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വരഖേദി , ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നീരജ് ഗുപ്ത, മുന്‍ എം.പി പ്രൊഫ.പദ്മഭൂഷന്‍ മൃണാല്‍ മിരി തുടങ്ങി  രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസ സാംസ്കാരിക ഗവേഷണ രംഗങ്ങളിലെ പ്രൊഫസര്‍മാര്‍ സംബന്ധിക്കുന്നു.

നവംബര്‍ 19 ഞായറാഴ്ച സില്‍വര്‍ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിന്  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരി തെളിയിക്കും. ഇതിലേക്കായി സന്ന്യസ്ഥരും, ബ്രഹ്മചാരിസംഘവും ഗൃഹസ്ഥരുമുൾപ്പെടെ മുന്നൂറോളം പേരോടൊപ്പം ശിഷ്യപൂജിത അമൃത ജ്ഞാന തപ്വസ്വിനി നവംബര്‍ 16 ന് വൈകുന്നേരം  3 മണിക്ക് ഡല്‍ഹിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. ഗുജറാത്തി ഡാൻസ് രൂപമായ ഗർബയുടെ അകമ്പയോടെയാണ് ശിഷ്യപൂജിതയെ വരവേറ്റത്.  ശാന്തിഗിരി ആശ്രമത്തിന്റെ  ആത്മീയ കാര്യങ്ങളുടെ വാക്കും വഴിയുമാണ് ശിഷ്യപൂജിത. അപൂർവ്വം അവസരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥയാത്രകൾക്ക് മാത്രമെ ശിഷ്യപൂജിത തിരുവനന്തപുരം പോത്തൻകോട് ആശ്രമത്തിൽ നിന്നും പുറത്തുപോകാറുള്ളൂ. 14 വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷമാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത ന്യൂഡല്‍ഹി സാകേത് പുഷ്പവിഹാറിലെ ആശ്രമം സന്ദര്‍ശിക്കുന്നത് .ഇത് രണ്ടാം തവണയാണ് ശിഷ്യപൂജിത ന്യൂഡൽഹി സന്ദർശിക്കുന്നത്.

നവംബര്‍ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥനാലയത്തിൽ  ശിഷ്യപൂജിത പ്രതിഷ്ഠാകർമ്മം നടക്കും.  വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാകര്‍മ്മം നടക്കുന്നത്. ജാതി മത വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി  ആര്‍ക്കും കടന്നുവരാവുന്ന ലോകസമാധാനത്തിനുളള പ്രാര്‍ത്ഥനാകേന്ദ്രമാകും ശാന്തിഗിരിയുടെ സാകേതിലെ സില്‍വര്‍ ജൂബിലി സെന്റര്‍.

നവംബര്‍ 19 ഞായറാഴ്ച  രാവിലെ 10 മണിക്ക് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക  ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സി.പി.ഐ.(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥിയാകും. മുൻ കേന്ദ്ര മന്ത്രിമാരായ ഡോ.ഹർഷവർദ്ധൻ, കൊടിക്കുന്നിൽ സുരേഷ്, മുക്താർ അബ്ബാസ് നഖ് വി, എം.പി.മാരായ എം.കെ. രാഘവൻ, ബിനോയ് വിശ്വം, എ.എ.റഹീം, എന്നിവരും ഡൽഹി ഗുരുദ്വാര ബംഗ്ള സാഹിബ് മുഖ്യ പുരോഹിതൻ  സിംഗ സാഹിബ് ഗ്യാനി രഞ്ജിത്ത് സിംഗ്, അമൃത ഹോസ്പിറ്റൽ ഫരീദാബാദിൽ മുഖ്യ സ്വാമി നിർജാമൃതാനന്ദപുരി,  ഡൽഹി ജുമാമസ്ജിദ് ഇമാം മൌലാനാ മുഹീബുള്ള നദ്വി, കാത്തോലിക്ക സഭ ഡൽഹി ഇൻറർ ഫെയ്ത്ത് എസ്.വി.ഡി. ഡയറക്ടർ റവ. ഡോ. നോബർട്ട് ഹെർമൻ, ഡൽഹി അക്ഷർധാം ആർഷ് റിസർച്ച് സെൻറർ ഡയറക്ടർ ഡോ.ജെ.എം.ദവേ, കാത്തോലിക്സ് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ.ജെർവിസ് ഡിസൂസ, ഡൽഹി സാകേതിലുള്ള ബ്രഹ്മകുമാരീസ് ഡയറക്ടർ ബ്രഹ്മകുമാരി ആഷ, പുഷ്പവിഹാർ ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രം പ്രസിഡൻറ് കെ.എസ്. വൈദ്യനാഥൻ, എൻ.എസ്.എസ്.ഗ്ലോബൽ ചെയർമാൻ എം.ഡി. ജയപ്രകാശ്, അംബേദ്കർ നഗർ ജോയിൻറ് ആക്ഷൻ കമ്മിറ്റി  പ്രസിഡൻറ് ഇന്ദ്രജീത് സിംഗ് തവർ, ന്യൂഡൽഹി സുബ്രതോ പാർക്ക് എയർ പവർ സ്റ്റഡീസ് ഡയറക്ടർ എയർ മാർഷൽ അനിൽ ചോപ്ര, ഇന്തോ ടിബറ്റൻ  പോലീസ് ഡി.ഐ.ജി.ഡോ.സുധാകർ നടരാജൻ, സാമൂഹ്യ പ്രവർത്തകനും, ട്രൈബ ഹാൻറി ക്രാഫ്റ്റ് – സ്പിരിച്ച്വൽ  റിസർച്ചർ ഡോ. മീനാക്ഷി സിംഗ് ജി, ക്രിക്കറ്റർ മുരളി കാർത്തിക് സി.ആർ.പി.എഫ്. ഡൽഹി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.കെ. ശർമ്മ,  ഡ്യൂറാ ട്ടഫ് ഗ്ലാസ് ഇൻഡസ്ട്രീസ്  വൈസ് പ്രസിഡൻറ് കേണൽ (റിട്ട.) ഹർഷ് സച്ച്ദേവ് എന്നിവർ പങ്കെടുക്കും. ഒമാനിലെ  മീഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ജി.ആർ കിരൺ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡൻറ് നിർമ്മോഹാത്മ ജ്ഞാനതപസ്വി, ജോയിൻറ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിക്കും.

19 ന് വൈകിട്ട് 6 ന് ദീപപ്രദക്ഷിണം നടക്കും .  ആഘോഷപരിപാടികളുടെ ഭാഗമായി എല്ലാദിവസവും സത്സംഗവും വെകുന്നേരം 6 മണിമുതല്‍  രാത്രി 8 വരെ മ്യൂസിക് ഫ്യൂഷനും വിവിധ കലാപരിപാടികളും അരങ്ങേറും. ശിവാഞ്ജലി നാട്യ അക്കാദമി അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നീ കലാരൂപങ്ങളും, സരസ്വതി നാട്യ അക്കാദമിയിലെ കലാകാരികൾ അവതരിപ്പിക്കുന്ന രാജസ്ഥാനി ഫോക്ക് ഡാൻസ്, കഥക് എന്നീ കലാരൂപങ്ങളും പരിപാടികൾക്ക് മിഴിവേകും.

1998 ലാണ് ഡല്‍ഹിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗുരുഭക്തരായ നാലു സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ തുടങ്ങിയ പ്രവര്‍ത്തനം സൊസൈറ്റി രൂപീകരണത്തിനും ആയൂര്‍വേദ സിദ്ധ ആശുപത്രി ആരംഭിക്കുന്നതിനും വഴിതെളിച്ചു. 2002ല്‍  ദക്ഷിണഡല്‍ഹിയില്‍ ലഭിച്ച ഭൂമിയിലാണ് സില്‍വര്‍ ജൂബിലി മന്ദിരം പണികഴിപ്പിച്ചത്. ആശ്രമത്തിന്റെ ആത്മബന്ധുവായിരുന്ന  മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ആഗ്രഹം കൂടിയാണ് സില്‍വര്‍ ജൂബിലി സെന്ററിന്റെ സമര്‍പ്പണത്തോടെ നിറവേറുന്നത്.

2009ല്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്രവേളയിലാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായത്. ഇക്കഴിഞ്ഞ പതിനാലു വര്‍ഷത്തിനുളളില്‍ ആയൂര്‍വേദ, സിദ്ധ, യോഗ, തൊഴില്‍നൈപുണ്യം, സ്ത്രീ ശാക്തീകരണം, തുടങ്ങി വിവിധ മേഖലകളില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചു.  ഈ ദിവസങ്ങളിൽ 10000 പേർക്ക് അന്നദാനം ഉണ്ടായിരിക്കും.

 

 

Related Articles

Back to top button