റായ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി സ്വന്തമാക്കി ആസാം ക്യാപ്റ്റൻ റിയൻ പരാഗ്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഛത്തീസ്ഡഡിനെതിരേയുള്ള മത്സരത്തിലാണ് പരാഗിന്‍റെ മിന്നുന്ന സെഞ്ചുറി പിറന്നത്. 56 പന്തില്‍നിന്നാണ് ആസാം നായകൻ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 87 പന്തില്‍നിന്ന് 155 റണ്‍സാണു താരം നേടിയത്. 11 ഫോറുകളും 12 സിക്സറുകളും അടങ്ങിയതാണ് ഇന്നിംഗ്സ്.
രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയിട്ടുള്ളത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ്. 2016ല്‍ ജാര്‍ഖണ്ഡിനെതിരേ 48 പന്തില്‍ നിന്നാണു പന്ത് സെഞ്ചുറി നേടിയത്. മത്സരത്തില്‍ ആസാമിനെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് പരാഗിന്‍റെ സെഞ്ചുറി പ്രകടനമാണ്.
ആദ്യ ഇന്നിംഗ്സില്‍ ഛത്തീസ്ഗഡ് 327 റണ്‍സ് നേടിയപ്പോള്‍ ആസാം 154 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്ത ആസാമിനെ പൊരുതാവുന്ന സ്കോറിലെത്തിക്കുകയായിരുന്നു പരാഗിന്‍റെ ഒറ്റയാള്‍ പ്രകടനം. മത്സരത്തില്‍ ആസാം 10 വിക്കറ്റിനു പരാജയപ്പെട്ടു.