LatestWayanad

മാനന്തവാടിയിൽ ഭീതി വിതച്ച കരടി പനമരത്ത്

“Manju”

മാനന്തവാട : മാനന്തവാടി നഗരസഭയുടെയും വെള്ളമുണ്ട പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ച കരടി പനമരത്തെത്തിയതായി സൂചന. പുലർച്ചെ കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വലിയ പാലത്തിനു സമീപമാണ് കരടിയെ കണ്ടത്. കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഈ മേഖല കേന്ദ്രീകരിച്ച് വനപാലകർ പരിശോധന നടത്തുകയാണ്. മയക്കുവെടിവച്ച് കരടിയെ പിടികൂടാനാണു നീക്കം. ഇന്നലെ കൊമ്മയാട്, പാലിയാണ ഭാഗത്തായിരുന്നു കരടിയുണ്ടായിരുന്നത്. ഇവിടെ നിന്നും എട്ടു കിലോമീറ്ററോളം താണ്ടിയാണ് കരടി പനമരത്ത് എത്തിയതെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെയാണ് പയ്യമ്പള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി, കൊമ്മയാട് മേഖലകളിലെത്തി.

വീടുകൾ കയറിയ കരടി പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയി. കൊമ്മയാട് പള്ളിയുടെ പരിസരത്തും പാലിയാണ സ്കൂൾ പരിസരത്തും കരടിയെ കണ്ടു. പാലിയാണയില്‍ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യം പുറത്തുവന്നു. പയ്യമ്പള്ളിയിൽ നിന്ന് 30 കിലോമീറ്ററോളം താണ്ടിയാണ് കരടി പനമരത്ത് എത്തിയത്.

Related Articles

Back to top button