ഡല്‍ഹി: ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിൻ്റെ (ഐസിഎംആർ) ട്രയല്‍ റണ്ണിന്റെ ഭാഗമായി കർണാടകയിലെ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു.
കൃഷി, പ്രതിരോധം, ദുരന്ത നിവാരണം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ഡ്രോണുകള്‍ നിർണായക പങ്ക് വഹിക്കാനുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അടിയന്തിര സാഹചര്യങ്ങളില്‍, വാക്സിനുകള്‍, മരുന്നുകള്‍, സുപ്രധാന സാധനങ്ങള്‍ എന്നിവ വിദൂരവും ആക്സസ് ചെയ്യാനാവാത്തതുമായ പ്രദേശങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കാം. കസ്തൂർബ മെഡിക്കല്‍ കോളേജുമായി ചേർന്ന് ഐസിഎംആർ നിലവില്‍ കർണാടകയിലെ മണിപ്പാലില്‍ സാധ്യതാ പഠനം നടത്തുന്നു. പാത്തോളജി സാമ്പിളുകള്‍ പോലുള്ള ഇനങ്ങള്‍ എത്തിക്കുന്നതിന് ഡ്രോണുകളുടെ സാധ്യത വിലയിരുത്തുകയാണ് പഠനം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിലും ഹിമാചല്‍ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ മെഡിക്കല്‍ സപ്ലൈസ്, വാക്‌സിനുകള്‍, മരുന്നുകള്‍ എന്നിവയുടെ വിതരണവും ദില്ലി മേഖലയില്‍ ബ്ലഡ് ബാഗ് ഡെലിവറി നടത്തുന്നതിനും ഡ്രോണിനെ ഉപയോഗപ്പെടുത്താനും ഐസിഎംആർ ശ്രമിക്കുന്നു.