അഖിൽ ജെ എൽ
ആരാധനയ്ക്ക് എത്തുന്നതില്‍ കൂടുതലും യാത്രക്കാരും അപരിചിതരും ആയതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ജമാഅത് പരിപാലന സമിതി അറിയിച്ചു.
കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം. ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസാദം നല്‍കുന്നതും തീര്‍ത്ഥം തളിക്കുന്നതും ഒഴിവാക്കണമെന്നും വിഗ്രഹം, വിശുദ്ധപുസ്തകം എന്നിവയില്‍ തൊടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ളവര്‍ എന്നിവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ആറടി അകലം പാലിക്കണം. ഭക്തര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ് തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.