InternationalLatest

ടൂറിസ്റ്റ് വിസയുടെ കാലാവധി ഇനി 10 വര്‍ഷത്തേയ്ക്ക്

“Manju”

ശ്രീജ.എസ്

മനാമ: ബഹ്റൈനിലെയും അമേരിക്കയിലെയും പൗരന്മാര്‍ക്ക് നല്‍കുന്ന ടൂറിസ്റ്റ് വിസയുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കാന്‍ ഇരുരാജ്യങ്ങളും എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബഹ്റൈനിലെ അമേരിക്കന്‍ ചേംബര്‍ ഒാഫ് കോമേഴ്സ് (അംചെം ബഹ്റൈന്‍ ) അഭിപ്രായപ്പെട്ടു. പലതവണ വരാവുന്ന 10 വര്‍ഷത്തെ വിസ അനുവദിക്കുന്നത് ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായുള്ള സുദൃഢ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അംചെം ബഹ്റൈന്‍ പ്രസിഡന്‍റ് ക്വയ്സ് സുബി പറഞ്ഞു.

യോഗ്യരായ വ്യക്തികള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന 10 വര്‍ഷ വിസ വ്യാപാര മേഖലക്ക് ഗുണകരമാകും. യു.എസ്-ബഹ്റൈന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്.ടി.എ) കൂടുതല്‍ പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും. എഫ്.ടി.എ ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നുമടങ്ങ് വര്‍ധിച്ചു. 2005ല്‍ 782 മില്യണ്‍ ആയിരുന്ന ഉഭയ വ്യാപാരം 2019ല്‍ 2.5 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 10 വര്‍ഷത്തെ വിസ അനുവദിക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാനും സമ്മര്‍ദ്ദം ഒഴിവാക്കാനും കഴിയും.

ഇത് വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തെ വിസക്ക് ഇൗടാക്കിയിരുന്ന ഫീസ് തന്നെയാണ് 10 വര്‍ഷത്തെ വിസക്കും ഇൗടാക്കുന്നത്. നിലവില്‍ അഞ്ചുവര്‍ഷത്തെ വിസയുള്ളവര്‍ക്ക് അത് 10 വര്‍ഷത്തെ വിസയാക്കി മാറ്റാന്‍ കഴിയില്ല. അവര്‍ പുതിയ വിസക്ക് അപേക്ഷിക്കുകയും ഫീസ് അടക്കുകയും വേണം.

Related Articles

Back to top button