ആറ്റിങ്ങൽ പാർലമെന്‍റ് പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ 5 മാസമായിട്ടും ചെലവാക്കുന്നില്ലെന്ന് അടൂർ പ്രകാശ് എം.പി. ജനങ്ങൾ ചികിത്സയ്ക്കും മറ്റ് സൗകര്യങ്ങൾക്കും വളരെ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ പോലും അനുവദിച്ച തുക ചെലവഴിക്കാൻ ഉള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ക്കല,ചിറയിന്‍കീഴ്,നെടുമങ്ങാട്,കാട്ടാക്കട എന്നീ താലൂക്കിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു വെന്‍റിലേറ്റര്‍, ഐ.സി.യു ബെഡ്,മള്‍ട്ടിപാരാ മോണിറ്റര്‍ സിസ്റ്റം തുടങ്ങിയവ വാങ്ങാനായിട്ടായിരുന്നു തുക അനുവദിച്ചത്. പണം അനുവദിച്ചത് ചൂണ്ടികാട്ടി കളക്ടര്‍ക്ക് കത്തും നല്‍കി. കൊവിഡ് 19 രൂക്ഷമായിട്ടും ഈ ഉപകരണങ്ങള്‍ വാങ്ങുന്നതിനു നടപടിയുണ്ടായില്ലായെന്നും അദ്ദേഹം പറഞ്ഞു.