KeralaLatestThrissur

രാത്രി ബൈക്കുകളും കാറുകളും തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവര്‍ പിടിയിൽ

“Manju”

കൊച്ചി: രാത്രി യാത്രക്കാരെ തട‌ഞ്ഞു നിര്‍ത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തലവനും ഭാര്യയും അറസ്റ്റിൽ. ആലപ്പുഴ കുട്ടനാട് എടത്വ ചങ്ങങ്കേരി ലക്ഷംവീട്ടിൽ വി.വിനീത് (22), ഭാര്യ ഷിൻസി (19) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റംഗങ്ങളായ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കോവിഡ് ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിനീത് ഒക്ടോബർ 24ന് ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കിമാറ്റി ചാടിപ്പോയിരുന്നു. അമ്പലപ്പുഴ നീർക്കുന്നത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്.

കവർച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി. ഷിൻസിയെ കൊല്ലം പരിപ്പള്ളി പൊലീസിനു കൈമാറി. പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോടിപ്ര, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ്.

ബൈക്കുകളും കാറുകളും തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു സ്വർണാഭരണങ്ങൾ, ലാപ്ടോപുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവർന്നത്. ആറു ബൈക്കുകൾ, 2 വാനുകൾ എന്നിവ കവർന്ന കേസുകളിലും പ്രതികളാണ്.

Related Articles

Back to top button