‘ഗ്രാന്റ് ഫാദര്‍’ ജയറാമിന്റെപുതിയ ചിത്രം – ഭദ്രദീപം തെളിയിച്ച് മമ്മൂട്ടിയും മോഹൻലാലും
കൊച്ചി: “ഞാന്‍ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുൻപ് വളരെ ദൂരെ നിന്നും അദ്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ട, ഞാന്‍ മനസ്സില്‍ ആരാധിച്ചുകൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചുകൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാര്‍.
ഞാന്‍ സിനിമയിലെത്തി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവര്‍ എനിക്ക് സ്‌നേഹം നല്‍കികൊണ്ടിരിക്കുന്നു. ചേട്ടന്മാരെപ്പോലെ ഞാന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോണ്‍ മെസേജിലൂടെ അവര്‍ ഇവിടെ വരാമെന്നു പറഞ്ഞത്.’
ലാല്‍ സാറിനാണ് ഞാന്‍ ആദ്യം മെസേജ് അയക്കുന്നത്. ‘ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കുകൊളുത്തി തരുമോ’. ‘അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,’ഇങ്ങനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്.
അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്പേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. ‘എല്ലാം ആയോടാ’ എന്നുചോദിച്ച് രണ്ടുപ്രാവശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.’ജയറാം പറഞ്ഞു. ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയറാം.
അനീഷ് അൻവർ സംവിഷണം ചെയ്യുന്ന ചിത്രം ഡിസംബർ 12 ന് ചിത്രീകരണം ആരംഭിക്കും. ദിവ്യ പിള്ള, സുരഭി സന്തോഷ് എന്നിവരാണ് നായികമാർ. അനുശ്രീയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. സെന്തിൽ കൃഷ്ണ, സൗബിൻ, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവൻ, ഷഫാറുദീൻ, ധർമജൻ, ദിലീഷ് പോത്തൻ, സാജൻ പള്ളുരുത്തി, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ തുടങ്ങിയർ ചിത്രത്തിൽ വേഷമിടുന്നു. ഹസീബ് ഹനീഫ്, മഞ്ജു ബാദ്ഷ എന്നിവർ ചേർന്നാണ് നിർമ്മാണം. അടുത്ത വർഷം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.