വി.എം.സുരേഷ്കുമാർ
വടകര : പുറമേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടക്കുമീത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. കുറുക്കണ്ടി രവീന്ദ്രന്‍ (58) തറ മല്‍താഴ കനി വാസുദേവന്‍ (48) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒരു സംഘം സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. രവീന്ദ്രന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തതായും സ്‌കൂട്ടര്‍ കേടുവരുത്തിയതായും പരാതിപ്പെട്ടു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തി. ഈ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.